Sunday, February 20, 2011

കത്തി ശിരസിലുള്ളത്‌ 4 വര്‍ഷമായി അറിഞ്ഞില്ല
ചൈനയിലെ യുനാന്‍ പ്രവശ്യയിലെ യുക്‌സി പീപ്പിള്‍സ്‌ ആശുപത്രിയില്‍ ലീ ഫൂ എന്ന യുവാവ്‌ എത്തിയത്‌ സ്‌ഥിരമായി അനുഭവപ്പെടുന്ന തലവേനദയ്‌ക്കു പരിഹാരം തേടിയായിരുന്നു. കടുത്ത തലവേദനയോടൊപ്പം ചെവിയില്‍നിന്നു ചോരയും വരുന്നുണ്ടെന്നായിരുന്നു ലീ തന്നെ പരിശോധിച്ച ഡോക്‌ടര്‍മാരോട്‌ പറഞ്ഞത്‌. പ്രാഥമിക പരിശോധനയില്‍ ഡോക്‌ടര്‍മാര്‍ക്കു ലീയുടെ രോഗകാരണങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതേത്തുടര്‍ന്നു നടത്തിയ എക്‌സ്റേ പരിശോധനാ ഫലം കണ്ടാണ്‌ ഡോക്‌ടര്‍മാര്‍ ഞെട്ടിയത്‌. ലീയുടെ തലയോട്ടിക്കുള്ളില്‍ 10 സെന്റീമീറ്റര്‍ നീളമുള്ള ഒരു കത്തി. ഇക്കാര്യം ലീയോട്‌ പറഞ്ഞപ്പോഴാണ്‌ നാലു വര്‍ഷങ്ങള്‍ക്കുമുമ്പുള്ള ഒരു കഥ ഇയാള്‍ ഡോക്‌ടര്‍മാര്‍ക്കു പറഞ്ഞുകൊടുത്തത്‌. ടാക്‌സി ഡ്രൈവറായിരുന്ന ലീയെ നാലു വര്‍ഷങ്ങള്‍ക്കുമുമ്പു കൊള്ളക്കാര്‍ ആക്രമിക്കുകയും പണം അപഹരിക്കുകയും ചെയ്‌തിരുന്നു. അക്രമികള്‍ ലീയെ കുത്താന്‍ ഉപയോഗിച്ച കത്തി ശിരസില്‍ ചെവിയുടെ താഴ്‌ഭാഗത്തുകൂടി ഉള്ളില്‍ പ്രവേശിക്കുകയായിരുന്നു. കുത്തുന്നതിനിടെ പിടി ഒടിഞ്ഞുപോയതിനാല്‍ കത്തി ശിരസില്‍ തറച്ചവിവരം ലീയോ അന്നു പരിശോധിച്ച ഡോക്‌ടര്‍മാരോ അറിഞ്ഞിരുന്നില്ല.

മുപ്പത്തിയേഴുകാരനായ ലീയുടെ ശിരസില്‍നിന്നു യുക്‌സി ആശുപത്രിയിലെ ഡോക്‌ടര്‍മാര്‍ ശസ്‌ത്രക്രിയയിലൂടെയാണ്‌ കത്തി പുറത്തെടുത്തത്‌. ശിരസില്‍ തറച്ച കത്തിയുമായി നാലു വര്‍ഷം ഒരാള്‍ ജീവിച്ചതു അത്ഭുതകരമാണെന്നാണ്‌ ഡോക്‌ടര്‍മാര്‍ പറയുന്നത്‌.

No comments:

Post a Comment

::ഈ ബ്ലോഗിലെ പോസ്റ്റുകള്‍ അടിച്ചുകൊണ്ടുപോകുന്നവര്‍ ദയവായി മറ്റുള്ളവരെ ദ്രോഹിക്കുന്ന രീതിയില്‍ കുലയോടെ അടിച്ചുകൊണ്ട് പോകരുതേതേതേ.... :: ..പ്ലീസ്‌സ്‌സ് . ...