Tuesday, April 26, 2011

40,000 പൗണ്ടിന്‌ രാജ്യം വാടകയ്‌ക്ക്

ഓസ്‌ട്രിയയ്‌ക്കും സ്വിറ്റ്‌സര്‍ലന്‍ഡിനും ഇടയില്‍ കിടക്കുന്ന കൊച്ചു രാജ്യമാണ്‌ ലീച്ചസ്‌റ്റെയിന്‍. കൊച്ചു രാജ്യമാണെങ്കിലും ആല്‍പ്‌സ് പര്‍വത നിരയുടെ സൗന്ദര്യം മുഴുവന്‍ ഈ രാജ്യത്തിനുണ്ട്‌. വിനോദ സഞ്ചാരമാണ്‌ ഇവിടുത്തെ പ്രധാന വരുമാന മാര്‍ഗം.

വരുമാനം കൂട്ടാന്‍ ഒരു വഴിയാലോചിച്ചിരുന്ന സ്‌റ്റേറ്റ്‌ പാര്‍ലമെന്റ്‌ വിചിത്രമായ ഒരു വഴി കണ്ടെത്തി. ഒരു രാത്രി രാജ്യം വാടകയ്‌ക്കു നല്‍കുക. 40,000 പൗണ്ടാണ്‌ (28,3,6000 രൂപ) വാടക. താല്‍പര്യപ്പെട്ടു വരുന്നവര്‍ക്കു സ്‌റ്റേറ്റ്‌ പാര്‍ലമെന്റില്‍ നടക്കുന്ന ചടങ്ങില്‍ രാജ്യത്തിന്റെ താക്കോല്‍ ദാനം നടത്തും. 'താല്‍കാലിക' ഉടമസ്‌ഥര്‍ക്കായി വാഡസ്‌ കൊട്ടാരത്തില്‍ അടിപൊളി താമസ സൗകര്യവും ഒരുക്കിയിട്ടുണ്ട്‌. കൊട്ടാരത്തിന്റെ പ്രൗഡിക്കൊത്ത ഡിന്നറും ഇവിടെ കിട്ടും. എയര്‍ബണ്‍ബ്‌ എന്ന ടൂര്‍ കമ്പനിക്കാണ്‌ ഈ ആശയം തോന്നിയത്‌. കുറ്റകൃത്യങ്ങള്‍ പേരിനു മാത്രമുള്ള ഇവിടെ രാജ്യം വാടകയ്‌ക്കു നല്‍കുന്നതിന്‌ ആര്‍ക്കും എതിര്‍പ്പുമില്ല.

ഒരു പെഗിനു 1.25 ലക്ഷം രൂപ



ഒരു പെഗു വീശാന്‍ 1.25 ലക്ഷം രൂപയോ! മുറിനിറയേ മദ്യം വാങ്ങി സൂക്ഷിച്ച്‌ ആഴ്‌ചകളോളം കുടിച്ചുതീര്‍ക്കാനുള്ള കാശ്‌ എന്തിനാ ഒരു തുള്ളി മദ്യത്തിനായി ചെലവഴിക്കുന്നതെന്നാണ്‌ മലയാളിയുടെ സംശയം. ഇതു സാധാരണ മദ്യമല്ല. ലോകത്തെ ഏറ്റവും അപൂര്‍വമായ മദ്യം കഴിക്കാനാണ്‌ ഒരു പെഗിനു 1.25 ലക്ഷം രൂപ മുടക്കേണ്ടത്‌. റെമി മാര്‍ട്ടിന്‍ ലൂയിസ്‌ 13 ബ്ലാക്‌ പേള്‍ എന്ന മദ്യത്തിനാണ്‌ പെഗിനു ലക്ഷങ്ങള്‍ വിലമതിക്കുന്നത്‌.

ലോകത്താകെ റെമി മാര്‍ട്ടിന്‍ ലൂയിസിന്റെ 50 ബോട്ടിലുകളേയുള്ളൂ. അതില്‍ ഒരെണ്ണം ഡല്‍ഹിയിലെ ചാണക്യപുരിയിലെ ലീലാ പാലസിലാണ്‌. ഏഷ്യന്‍ ഭൂഖണ്ഡത്തിലെ ഏക റെമി മാര്‍ട്ടിന്‍ ലൂയിസ്‌ കുപ്പിയാണിത്‌. 14.5 ലക്ഷം രൂപയാണ്‌ ഇതിന്റെ ഒരു ബോട്ടിലിന്റെ വില. ഇന്ത്യയില്‍ നിലവിലുള്ള ഏറ്റവും വിലകൂടിയ മദ്യവും ഇതുതന്നെ. 100 വര്‍ഷത്തോളം പഴക്കുമുള്ളതാണ്‌ ഈ മദ്യമെന്ന പ്രത്യേകതയുമുണ്ട്‌.
::ഈ ബ്ലോഗിലെ പോസ്റ്റുകള്‍ അടിച്ചുകൊണ്ടുപോകുന്നവര്‍ ദയവായി മറ്റുള്ളവരെ ദ്രോഹിക്കുന്ന രീതിയില്‍ കുലയോടെ അടിച്ചുകൊണ്ട് പോകരുതേതേതേ.... :: ..പ്ലീസ്‌സ്‌സ് . ...